Anuzz global: Feelings
Showing posts with label Feelings. Show all posts
Showing posts with label Feelings. Show all posts

Sunday, July 5, 2026

തീവണ്ടി പ്രണയം - 1

തീവണ്ടി പ്രണയം - 1


തന്റെ ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സഹായിക്കുന്ന തന്റെ ഏറ്റവും ഇഷ്ട വിനോദമായ യാത്ര ചെയ്യാൻ അവൻ തീരുമാനിച്ചു, പക്ഷെ അവൻ പോലും കരുതിയില്ല ആ ഒരു യാത്ര ഇത്രയധികം പ്രിയപ്പെട്ടതാകുമെന്ന്.

തനിച്ചുള്ള യാത്രകളെ അവൻ ഒരുപാട് സ്നേഹിച്ചു, പലപ്പോഴും പലരും സംസാരിക്കും, കൂട്ടാകും പക്ഷെ അതൊന്നും ഒരുപാട് നാൾ നിൽക്കില്ല, വെറും താത്ക്കാല കൂട്ടുകെട്ട് മാത്രം ആണെന്ന് അവൻ വിശ്വസിച്ചു, എന്നാൽ അവൻ ഒരിക്കലും കരുതിയില്ല ഈ ഒരു യാത്ര അവനെ അത്രയേറെ സ്വാധീനിക്കുമെന്ന്.

ഒരു തീവണ്ടി യാത്രയിൽ ആദ്യമായ് അവൻ അവളെ കണ്ടു, ഒരു സാധു പെൺകുട്ടി, അതിമനോഹരമായ മിഴികളും ആ ഒരു ചേറു ചിരിയും കണ്ടാൽ അതിൽ ലയിച്ചു പോകും, റിസർവേഷൻ ആയത് കൊണ്ട് തന്നെ തിരക്ക് ഇല്ലാരുന്നു, ഓരോരുത്തർക്കും അവരുടെ സീറ്റ്‌ മാത്രം, അവൾ എങ്ങോട്ടാ പോകുന്നതെന്ന് അവനറിയില്ല പക്ഷെ തനിച്ചുള്ള യാത്ര ആണെന്ന് മനസിലായി, അവളുടെ പേരെന്താണ്, എവിടെയാണ് സ്ഥലം, എന്ത് ചെയുവാണ് എന്നൊന്നും അവനറിയില്ല, ചോദിക്കണം എന്നുണ്ട് പക്ഷെ അവന്റെ ഉള്ളിലെ താളമിടിപ്പ് ഉയർന്നു കൊണ്ട് ഇരുന്നു.

ഒരുപാട് ദൂരം സഞ്ചരിച്ചു പക്ഷെ ഒന്ന് മിണ്ടാൻ കൂടിയുള്ള അവസരം മാത്രം കിട്ടിയില്ല, അധികമായി ഫോൺ ഉപയോഗിച്ചില്ല, അവൾ സമയം കളയുന്നത് ജനാലയിലൂടെ പുറത്തേക്ക് നോക്കി പ്രകൃതി സൗന്ദര്യം ആണു അവൾ ആസ്വദിക്കുന്നത്, ആ തീവണ്ടി യാത്രയിൽ ഏകദേശം 10-11 മണിക്കൂറോളം ഒരുപാട് മലനിരകളും, മഞ്ഞും, ഒക്കെ നിറഞ്ഞ ഒരു യാത്രയാണ്, ഒരുപാട് തവണ അവൻ പോയതിനാൽ അവനു അതൊക്കെ നല്ല പോലെ അറിയാം. മഴ കൂടെ ഉള്ളതിനാൽ നല്ല കോട മഞ്ഞു കാണാൻ സാധിക്കും, അവൾ ഒരിക്കൽ പോലും അവനെ നോക്കിയില്ല എന്നാൽ അവൻ ഒരിക്കൽ പോലും പ്രകൃതിയെ നോക്കിയില്ല, അവളുടെ മിഴിയിൽ അവൻ ലയിച്ചു ഇരുന്ന് പോയി.

ആരൊക്കെ വന്നെന്നോ ആരൊക്കെ ഇറങ്ങിയെന്നോ, എവിടെ ആയെന്നോ ഒന്നും അവൻ അറിയുന്നതേ ഇല്ലായിരുന്നു, പെട്ടെന്നൊരു ചായ വിൽക്കുന്ന ചേട്ടന്റെ ശബ്ദം കേട്ടു വിളിക്കുന്ന, അവൾ 1 ചായ വാങ്ങി കുടിച്ചുകൊണ്ട് അവനെ നോക്കി, അവൻ നോക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു "ചായ വേണോ", പെട്ടെന്ന് അവൻ ഞെട്ടി ഉണർന്നിട്ട് പറഞ്ഞു "വേണ്ട, ഞാൻ ചായ കുടിക്കില്ല", അങ്ങനെ അവർ പിന്നീട് ഒരുപാട് സംസാരിക്കുകയും കൊണ്ട് വന്ന പലഹാരങ്ങൾ പങ്കിടുകയും ഒക്കെ ചെയ്തു. രണ്ടു പേരുമൊത്തുള്ള യാത്ര മുന്നോട്ട് പൊയ്ക്കോണ്ടേ ഇരുന്നു. അങ്ങനെ ഒടുവിൽ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ അവർ 2 പേരും ഇറങ്ങി. കുറച്ചു നേരം സംസാരിച്ചു നിന്ന് ശേഷം അവർ യാത്ര പറഞ്ഞു പിരിഞ്ഞു.

സത്യത്തിൽ അവൻ ഒരു വിനോദയാത്ര എന്നതിലുപരി ഒരു നല്ല കോളേജ് കണ്ടെത്താനുള്ള യാത്ര കൂടെ ആയിരുന്നു, കാരണം അവന്റെ 12 കഴിഞ്ഞ് നിൽക്കുന്ന സമയം ആയിരുന്നു അത്, അവൾക്കും നല്ലൊരു കോളേജ് കണ്ടെത്തണം പക്ഷെ അവൾ അവളുടെ കസിൻസിന്റെ വീട്ടിൽ നിൽക്കാൻ ആയിരുന്നു ഈ യാത്ര ചെയ്തത്, അവളും 12 കഴിഞ്ഞ് നിൽക്കുവാണ്. ഇതെല്ലാം പറഞ്ഞു 2 പേരും അവരുടെ കാര്യങ്ങൾ നോക്കി അവരുടെ വഴിക്ക് പോയി.

ആ ഒരു യാത്രയിൽ വച്ചു കണ്ടു ഇനി അവർ തമ്മിൽ കാണില്ല എന്ന് കരുതി എല്ലായിപ്പോഴും ഉള്ള പോലെ അവൻ ആ ഓർമയിൽ മുന്നോട്ട് നീങ്ങി, പക്ഷെ പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു പിന്നീട് നടന്നത്.


Will be coming soon.......





Wednesday, August 20, 2025

കടലോളം ഓർമ്മകളിൽ, നീറുന്ന മത്സ്യം

 പ്രത്യക്ഷത്തിൽ കാണുന്ന ഓരോ കാഴ്ചയുടെ മറവിൽ കാണും ആരും അധികം ശ്രെദ്ധ നേടാത്ത ചില കുഴപ്പങ്ങൾ. ഒരാളുടെ മുഖഛായ തന്നെ ഓരോ പ്രവർത്തി കൊണ്ടും മാറിയേക്കാം. അങ്ങനെ ചിലപ്പോൾ മാറുന്നത് നമ്മുടെ ഐഡന്റിറ്റി ആയേക്കും ചിലപ്പോൾ. പഴയ മുഖവും പുതിയ മുഖവും തമ്മിൽ ഉണ്ടാകുന്ന വ്യത്യാസം എന്നത് ഒരുപക്ഷെ കൂടെ കുറെ നാളായിട്ട് നടന്നവർക്ക് പോലും മനസിലാകില്ല. അത്രയേറെ വ്യത്യാസം വന്നേക്കാം അതിനു. എന്നാലും എല്ലാം തിരിച്ചറിയാനും, അതൊക്കെ തിരുത്തി മുൻപത്തെപോലെ തന്നെ മുന്നോട്ട് പോകാനും ഒരാൾക്ക് ഒന്നിൽ അധികം അവസരങ്ങൾ നൽകും, പക്ഷെ അതൊന്നും ആരും വകവയ്ക്കില്ല. നഷ്ടങ്ങളുടെയും, സ്വപ്നങ്ങളുടെയും പിന്നാലെ ഓടുമ്പോൾ അവർക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവച്ച പല ജീവനുകളും കൂടെ മുൻപ് എപ്പോഴോ കടന്ന് പോയ വഴികളിൽ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നത് വളരെ നല്ലതാകും. ആഗ്രഹിച്ചത് നേടാനായിട്ട്, ഒരാളെ വേദനിപ്പിക്കുന്നതിൽ തെറ്റില്ല, എന്നാൽ അവരെ ഒരിക്കലും മറക്കരുത്, കാരണം ഒരിക്കൽ നിങ്ങളുടെ ആഗ്രഹം സഭലമാകാൻ വേണ്ടി സ്വന്തം ജീവിതം തന്നെ ആകും ത്യജിച്ചത്. 

ഒരുന്നാൽ ജനനമെങ്കിൽ, ഒരുന്നാൽ മരണം എന്നത് ആർക്കും തിരുത്താൻ സാധിക്കില്ല. കടന്ന് പോയ വഴികളിൽ, ചെയ്തു മായ്ച്ച തെറ്റുകൾ കുറച്ചെങ്കിലും തിരുത്താൻ ശ്രമിക്കുക. ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ അത് മതിയാകും....

Saturday, January 18, 2025

ജനന പാഠങ്ങൾ ( Part 2)

 അങ്ങനെ എല്ലാരും ഒന്നിച്ചു 7-ആം ക്ലാസ്സിലേക്ക് കടന്നു, അക്കാഡമിക് വർഷം പകുതി ആകാറായപ്പോൾ ഒരു പുതിയ വിദ്യാർത്ഥിനി വരുന്നുവെന്ന വാർത്ത വന്നു. പേരും വിവരവും അധികമായിട്ട് ഒന്നും അറിഞ്ഞിരുന്നില്ല.

ഒടുവിൽ അവൾ താൻ പഠിക്കുന്ന അതെ ക്ലാസ്സിലേക്ക് കടന്ന് വന്നു. ആദ്യമായതിന്റെ പതുങ്ങൾ എന്ന് വേണമെങ്കിൽ പറയാം, ആരോടും അധികം മിണ്ടിയിരുന്നില്ല. എന്നാൽ നാളുകൾക്ക് ശേഷം എല്ലാവരുമായിട്ട് നല്ല സൗഹൃദം സ്ഥാനമാക്കി. അവളുടെ പേര് അബ്രീന. ഇംഗ്ലീഷ് ഭാഷയിൽ മുൻകണന എന്ന് പറയുന്ന പോലെ, സ്കൂളിൽ കയ്യെഴുത് നന്നാകുവാൻ വേണ്ടി അതിനുള്ള പുസ്തകം കൊണ്ട് വന്നു. ഓരോ ക്ലാസ്സിലും ഓരോരുത്തർക്കായിട്ട് ഉള്ള പുസ്തകം. വൈകുന്നേരം ആകുമ്പോൾ അതെ ക്ലസ്സിൽ ഉള്ള കുട്ടികൾ തന്നെ ആണ് മറ്റുള്ളവർക്ക് വിതരണം ചെയ്തിരുന്നത്. അവന്റെ ക്ലാസ്സിൽ പ്രധനായിട്ട് അവനും അവന്റെ കൂട്ടുകാരനും ആയിരുന്നു അത് വിതരണം ചെയ്തിരുന്നത്. അങ്ങനെ തുടക്കത്തിൽ വെറുതെ തട്ടി വിളിക്കുക എണ്ണ പോലെ പുസ്തകത്തിന്റെ ഏതെങ്കിലും ഒരു മൂളഭാഗം കൊണ്ട് അവൻ അവളുടെ മുതുകിൽ തരുമായിരുന്നു, എന്നാൽ പിന്നീടാങ്ങോട്ട് അതൊരു സ്ഥിരം ആയി മാറി, ഇതിനിടയിൽ അവൻ കാരണം തന്നെ സുഹൃത്ത് ആയ ആദിത്യനും അവളുടെ കൈയിൽ നിന്ന് തല്ലു കിട്ടിയിരുന്നു.

അങ്ങനെ 7-ാം ക്ലാസ്സ്‌ പഠനം അവസാനിക്കാനിരിക്കെ എല്ലാ കുട്ടികളുടെയും അനുഭവം പങ്കു വക്കാൻ അധ്യാപിക കുട്ടികളെ ക്ഷണിച്ചു, ഓരോരുത്തരും അവർക്ക് ഉണ്ടായ പല കാര്യങ്ങളും പങ്കുവച്ചു, അതെ പോലെ അബ്രീനയും പറഞ്ഞു 'എന്നെ ഏറ്റവും കൂടുതൽ അടിച്ചിട്ടുള്ളത് അനുജിത്ത് ആണെന്ന്'.

പിന്നീട് വേനൽ അവധി കാലം കഴിഞ്ഞ് പുതിയ ആദ്യാന വർഷത്തിലേക്ക് ചുവട് വച്ച്. ഒരുപാട് പ്രതീക്ഷകൾ മുന്നിൽ കണ്ട് ഒരുപാട് സൗഹൃദ ഓർമ്മകൾ ഉള്ളിൽ വച്ചുകൊണ്ട് എല്ലാവരും സന്തോഷത്തോടെ കടന്നു വന്നു.

തുടക്കമുള്ള ആവേശത്തേക്കാൾ കൂടുതൽ വന്നിരുന്ന ദിനങ്ങളിൽ ലഭ്യമായി. കളി-ചിരികൾ നിറഞ്ഞ ഒരുപാട് ഓർമ്മകൾ. എല്ലാം സമ്മാനിച്ചു മുന്നോട്ട് പോയികൊണ്ടിരിക്കെ. അനുജിത്തിന്റെ കൂട്ടുകാരനായ നിഷാൻ വേണ്ടി ആദ്യമായിട്ട് അവൻ അബ്രീന ഫോൺ വിളിച്ചു. പിന്നീട് അത് സ്ഥിരമായി മാറി. ഇതിലെപ്പോഴോ അവനു അവളോട് ചെറിയ രീതിയിൽ ഇഷ്ടം പൂവണിഞ്ഞു. അങ്ങനെ കുറെ നാൾ അത് പുറമെ പറയാതെ നടന്നു ഒടുവിൽ അവന്റെ പെരുമാറ്റവും എല്ലാം കണ്ട് അവന്റെ കൂട്ടുകാർ അവന്റെ ഉള്ളിലെ പ്രണയം കണ്ടെത്തി. ശേഷം അവൻ അവളോട് തന്റെ പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞു. എന്നാൽ ഉടനടി തന്നെ അവൾ അത് നിഷേധിച്ചു. പിന്നീട് അങ്ങോട്ടുള്ള വർഷങ്ങളിൽ അവൾ അവനിൽ നിന്നും സൗഹൃദം പോലും ഇല്ലാതെയാക്കി.

8-ഉം 9-ഉം ഇതേ പോലെ യാതൊരു തരത്തിലും ഒരുപാട് സംസാരിക്കാതെ മുന്നോട്ട് പോയി. 10-ൽ എത്തി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കൊറോണ എണ്ണ മഹാമാരി മൂലം എല്ലാവരും തുറങ്കിൽ അടക്കപെട്ടത് പോലെ അവരവരുടെ വീടുകളിൽ തന്നെ ഇരിക്കേണ്ടി വന്നു. ആ കാലഘട്ടത്തിൽ ആകണം ഏറ്റവും കൂടുതൽ മൊബൈൽ ഉപയോഗം വളർന്നു വന്നത്. അതെ പോലെ സോഷ്യൽ മീഡിയകളും. 

ഒരുപാട് പേർക്ക് ജീവൻ നഷ്ടമായത് പോലെ അവനു എന്നന്നേക്കുമായിട്ട് അവളെ നഷ്ടമായി ഒരിക്കലും ചെയ്തു പോയ കുറ്റം ഏറ്റുപറയാൻ പോലും ആകാത്ത വിധം അവൾ അവനെ അവഗണിച്ചു. അങ്ങനെ ഒടുവിൽ കൊറോണ കുറഞ്ഞു വന്നു ആദ്യാനാ വർഷം പതിയെ തുറന്ന് സ്കൂളുകളിൽ എല്ലാവരും എത്തിയെങ്കിലും, അവനു അവളോട് മിണ്ടുവാൻ അവൾ ഒരു അവസരവും നൽകിയില്ല.

അവസാന നിമിഷം ആയത് മൂലം വേണ്ടുന്ന കുട്ടികൾക്ക് നൈറ്റ്‌ ക്ലാസുകൾ സ്കൂളിൽ ആരംഭിച്ചു. ഒരുപാട് ദൂരം ഇല്ലാത്തവർ അതിൽ പങ്കെടുത്തു. ഒരുപാട് കളി ചിരികൾ അവിടയും പൂവണിഞ്ഞു. പരിക്ഷ ഭയം എല്ലാത്തവണയും പോലെ അപ്പോഴും ഉണ്ടായിരുന്നില്ല. ഒടുവിൽ പരിക്ഷ അടുക്കാറായപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ കൊറോണ വിട്ടു മാറാത്തതിനെ ചൊല്ലി പരീക്ഷ നിരോധിച്ചു. പകരം അതിന്റെ റിസൾട്ട്‌ മറ്റു മാർഗ രേഖകൾ കൊണ്ട് വിലയിരുത്തും എന്നും പ്രഖ്യാപിച്ചു. പലർക്കും അതിൽ എതിർപ്പും അതെ പോലെ സന്തോഷവും പ്രകടിപ്പിച്ചു. അങ്ങനെ 10-ാം ക്ലാസ്സ്‌ കഴിഞ്ഞു.



ഓർമകളും നിമിഷങ്ങളും ഒരുപാട് സമ്മാനിച്ചു കൊണ്ട്, ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് അങ്ങനെ 10-ാം ക്ലാസ്സ്‌ വരെയുള്ള അധ്വാനം അവസാനിച്ചു.


Saturday, August 12, 2023

വേർപാട്

ഒറ്റപ്പെടൽ ആണ് ഏറ്റവും വലിയ വേദന കാരണം ഒറ്റപ്പെട്ട അവസ്ഥാ നേരിടുമ്പോൾ നമ്മക് എന്തോ ചെയ്യണം എന്നൊന്നും അറിയില്ല. അത്രേം നാൾ കൂടെ നടന്നവർ തനിച്ചാക്കി നിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരുതരം വേദന സഹിക്കാൻ പറ്റില്ല. ചിലപ്പോൾ പിണങ്ങി ആകില്ല പോകുന്നത് എങ്കിൽ കൂടെ നമ്മൾ ഒറ്റപെടുകയാണ് ചെയുന്നത്.

പലർക്കും ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ ചെയ്ത് തീർക്കാൻ ഉണ്ട് എന്നാൽ പലതും നമ്മളെ ആകർഷിക്കുന്നതും അതെ പോലെ തന്നെ വളരെ വേദന നൽകുന്നതും ആകും.

സ്വന്തം മക്കളെ വളർത്താൻ വേണ്ടി അന്യ നാട്ടിൽ പോയി കഷ്ടപ്പെടുന്ന ഒരുപാട് മാതാ- പിതാക്കൾ നമ്മക്കിടയിൽ ഉണ്ട് അവരുടെ മക്കൾക്ക് ജീവിക്കാൻ പണം ഉണ്ടാക്കുന്നതിനിടക്ക് ഒരു കാര്യം മറക്കുന്നു സ്വന്തം മക്കളെ നെഞ്ചോടു ചേർത്ത് വച്ചു അളവില്ലാത്ത സ്നേഹം നൽകാൻ. അവർ അത് നിങ്ങളിൽ നിന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.

അളവില്ലാത്ത സ്നേഹവും കരുതലും എല്ലാം ഒരുപാട് മക്കൾ ആഗ്രഹിക്കുന്നുണ്ട്. ഈ വന്ന കാലത്തെ വളർച്ച കൊണ്ട് കണ്ട് സംസാരിക്കാം എന്നല്ലാതെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന ഒരു സ്നേഹവും കരുതലും നൽകാൻ സാധിക്കില്ല. എത്രയൊക്കെ കണ്ടുപിടുത്തം വന്നാലും നേരിട്ടുള്ള സ്നേഹത്തോളം ഒരിക്കലും അത് മാറില്ല.

സ്നേഹിക്കണം, അളവില്ലാതെ നെഞ്ചോടു ചേർത്ത് വച്ചു. കരുതലും നൽകി. സമ്പാദിക്കുന്നതിനിടക്ക് കുറച്ചെങ്കിലും സ്നേഹവും കരുതലും നൽകണം സ്വന്തം മക്കളോട്. നെഞ്ചോട് ചേർത്ത് പിടിച്ചു അവർക്ക് തുണയേകണം എന്നെന്നും.


                                                            ~AG~